Thursday, July 30, 2009

വാടാമല്ലി



അകലുകയാകാം ഈ വാടിയ ദലങ്ങളെന്‍-
പ്രകൃതിയില്‍ നിന്നും എന്നേക്കും ആയിതാ.
ഇനിയൊരിക്കലും കാണുവാനാകില്ല-
സൂര്യ കിരണമേറ്റുള്ള നിന്‍ ചെറു ചിരികളും.

പലരിലാരോ നട്ടു നനച്ചൊരാ -
ചെടിയിതെന്നു അറിയിന്നു എങ്കിലും,
പലവുരു ഞാന്‍ നിന്നിരുന്നീ വഴി-
നിന്റെ പുലരിയില്ലെ പുഞ്ചിരി കാണുവാന്‍.

കാത്തിരുന്നു ഞാന്‍ ആ പകലിലും -
മാത്ര എണ്ണി എണ്ണി ഞാനാ ഇരവിലും,
നീ ഉറങ്ങുവാന്‍ താരാട്ടു പാടുവാന്‍-
വേറെ എന്തിന്നുണ്ട് ആത്മ സുഖമീ ധരണിയില്‍.

എത്ര പൂക്കള്‍ ഉണ്ടീ ഉദ്യാനത്തില്‍-
പിന്നെ ഞാന്‍ എന്തിന്നിത്ര സ്നേഹിച്ചു നിന്നെ മാത്രം.
നവഗ്രഹങ്ങള്‍ തന്‍ കണക്കുകള്‍ പോലുമീ-
സ്നേഹബന്ധം തകര്‍ക്കുകില്ലോമലേ.

എന്റെ ചോദ്യങ്ങള്‍ ചോദ്യങ്ങളായ് തന്നെ-
ഇന്നുമെന്നില്‍ ബാക്കിയാകുന്നിതാ..
നിന്നിലുള്ള നിത്യമാം നിര്‍വികാരതക്കുള്ള-
ഉത്തരം തേടി അലഞ്ഞു ഞാന്‍ നാള്‍കളായ്.

പറിച്ചെടുത്തില്ല ഞാന്‍ ആ പൂവിനെ-
കാണുവാന്‍ മാത്രം ആഗ്രഹിച്ചീചിരി-
ഭയപ്പെടുത്തുന്നു നിന്റെ നിശബ്ദത-
അവ്യക്തമായ നിന്‍ ചിന്താസരണികള്‍.

പരിഹസ്സിച്ചു പലരവര്‍ നാട്ടുകാര്‍-
നിന്റെ പേരിനൊപ്പം ജാതിചേര്‍ക്കുന്നവര്‍-
ജാതികള്‍ക്കായ് ക്ഷേത്രം പണിതവര്‍-
പൂജകള്‍ക്കു പൂവിന്‍ ജാതി നോക്കുന്നവര്‍.

മഞ്ഞുപെയ്യുമീ സായന്തനത്തിലും -
കൃഷ്ണപക്ഷ കിളികള്‍ തന്‍ ചിറകടി.
അകലെനിന്നു ഞാന്‍ കണ്ടു തണ്ടറ്റയാ-
പൂവിനെ ആര്‍ക്കോ വിറ്റിരിക്കുന്നയാള്‍.

തളരുകയാണോ, നിന്‍ വാടാത്ത വദനവും-
താമര തണ്ടുപോലുള്ള മൃദുലമാം മേനിയും..
കണ്ടു ഞാനാദലങ്ങള്‍ വാര്‍ക്കുന്ന...
കണ്ണുനീരാം മഞ്ഞുനീര്‍ത്തുള്ളികള്‍...

അകലുകയാകാം ഈ വാടിയ ദലങ്ങളെന്‍-
പ്രകൃതിയില്‍‍ നിന്നും എന്നേക്കും ആയിതാ.

2 comments:

സബിതാബാല said...

kanneerunangiya chettumalli poovukal...
nannaayirikkunnu.

ശ്രീ said...

നന്നായിട്ടുണ്ട്

 
ഇത് എന്‍റെ ഓര്‍മ്മകളുടെ കുറേ താളുകള്‍ .അതെ,എന്‍റെ ഓര്‍മ്മക്കുറിപ്പുകള്‍ !ഇതിലെ കഥകള്‍ക്കും കഥാപാത്രങ്ങള്‍ക്കും ജീവിച്ചിരിക്കുന്നവരുമായി എന്തെങ്കിലും സാമ്യം തോന്നുന്നു എങ്കില്‍ അത് തികച്ചും സാങ്കല്‍പ്പികം മാത്രം Download ebook 'enteormakurippukal' by Gopeekrishnan ;All forms of copying or reproduction of this work is strictly prohibited;Any violation of this may lead to legal action